കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ 8.5 ലക്ഷം വിലമതിക്കുന്ന 17.1 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മാമൻ മണ്ഡൽ (28), മസിദുൽ ഇസ്ലാം ( 24 ) എന്നിവരാണ് കൊല്ലം ആർ.പി.എഫ്, തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ്, കൊല്ലം റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ലഹരിമരുന്ന് കടത്ത് തടയുന്നതിനായുള്ള 'ഓപ്പറേഷൻ നാർക്കോസ്', തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേക നിരീക്ഷണം എന്നിവയുടെ ഭാഗമായി കഴിഞ്ഞ 18 ന് രാത്രി 11.55 ഓടെ ആയിരുന്നു പരിശോധന. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന ഇവരെ കണ്ട് സംശയം തോന്നി നടത്തിയ തിരച്ചിലിൽ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.ലഹരിമരുന്ന് എത്തിച്ചത് ആർക്കാണെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.