SignIn
Kerala Kaumudi Online
Thursday, 10 July 2025 4.02 PM IST

വിദ്യാർത്ഥികൾക്കു നേരെ അല്ല,​ അക്രമം നടത്തുന്നവർക്കെതിരെയാണ് നടപടി: പൊതുമുതൽ നശിപ്പിച്ചവർക്ക് മുന്നറിയിപ്പുമായി അമിത് ഷാ

Increase Font Size Decrease Font Size Print Page
amit-sha

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിഷേധങ്ങളാണ് രാജ്യമെമ്പാടും നടക്കുന്നത്. രാജ്യത്ത് നടക്കുന്ന ഈ പ്രതിഷേധങ്ങൾക്ക് കാരണം ചില രാഷ്ട്രീയ പാർട്ടികൾ ഹിന്ദുക്കൾക്കും മുസ്‌ലീംങ്ങൾക്കും ഇടയിൽ തെറ്റിദ്ധാരണ പടർത്തുന്നതാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി. അവർ ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നവരാണെന്നും ഇവർ പരത്തുന്ന തെറ്റിദ്ധാരണ ചിലരിൽ ആശങ്ക വളർത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജാമിയ മിലിയിലെ പൊലീസ് നടപടിയിലും അദ്ദേഹം പ്രതികരിച്ചു. വിദ്യാർത്ഥികൾ പൗരത്വഭേദഗതി നിയമത്തെ ആഴത്തിൽ വായിച്ചിട്ടില്ലെന്നും അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളുടെ നേരെ അല്ല,​ അക്രമം നടത്തുന്നവരുടെ നേരെ ആണ് നടപടിയെന്നും അത് ഉണ്ടാവുക തന്നെ ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി. ഇങ്ങനെ അല്ലാതെ എങ്ങനെ ആണ് ക്രമസമാധാനപാലനം നടത്തുന്നതെന്നും അമിത് ഷാ ചോദിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

citizenship-law

"രാജ്യത്തെ ഇരുപത്തിരണ്ട് സർവകലാശാലകളിൽ അതിൽ തന്നെ അഞ്ച് സർവകലാശാലകളിൽ ആണ് യഥാർത്ഥത്തിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്. ജാമിയ മിലിയ, ജവഹർ ലാൽ മെഹ്രു യൂണിവേഴ്സിറ്റിയിലെ ചില കുട്ടികൾ, ലഖ്നൗ സർവവകലാശാലയിൽ, അലിഗഡ് മുസ്ലീം സർവകലാശാലയിൽ. മറ്റുള്ള സർവകലാശാലകളിൽ ഒരു തെറ്റിദ്ധാരണ ആണ് പരക്കുന്നത്, കുട്ടികളുടെ നേരെ അക്രമം ഉണ്ടായി. വിദ്യാർത്ഥികളുടെ നേരെ അല്ല അക്രമം നടത്തുന്നവരുടെ നേരെയാണ് നടപടി ഉണ്ടായത്. അത് ഉണ്ടാവുക തന്നെ ചെയ്യും. അല്ലാതെ എങ്ങനെ ആണ് ക്രമസമാധാനപാലനം നടത്തുന്നത്?"

citizenship-law

വിദ്യാർത്ഥികൾക്ക് നേരെ അക്രമം ഉണ്ടായി എന്നുള്ള മാദ്ധ്യമ വാർത്തകളെ തുടർന്ന് മറ്റുള്ള സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സമരങ്ങൾ നടക്കുന്നുണ്ട്. എന്നാൽ എനിക്ക് ചോദിക്കാനുള്ളത് ഇതിന്റെ പേരിൽ കല്ലെറിയാമോ? അരുടെയെങ്കിലും ഇരു ചക്രവാഹനത്തിൽ നിന്നും പെട്രോൾ എടുത്ത് ബസിനു തീയിടാമോ? പൗരന്മാർക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുമോ? അങ്ങനെ ഒക്കെ ചെയ്താൻ പൊലീസ് നടപടി ഉണ്ടാകാതിരിക്കും എന്നാണോ? ക്രമസമാധാനനില എങ്ങനെ ആണ് നിയന്ത്രണത്തിൽ കൊണ്ടുവരിക? ഇവരെല്ലാവരും വിദ്യാർത്ഥികൾ ആണെങ്കിൽ ആരാണ് അകത്തുനിന്നും കല്ലെറിയുന്നത്? എന്തിനാണ് ചെയ്യുന്നത്? അതിന്റേയും ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. എന്നാൽ,​ ഞാൻ ഇപ്പോഴും പറയുന്നു കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, ആം ആദ്മി പാർട്ടികൾ തെറ്റിദ്ധാരണ പരത്തുന്നതുകൊണ്ടാണ്. പൗരത്വ നിയമഭേദഗതി ഒരിക്കലും പിൻവലിക്കെല്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, CITIZENSHIP LAW, STUDENTS, PELT STONES, POLICE ACTION, AMIT SHA, JAMIA, VIOLENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.