SignIn
Kerala Kaumudi Online
Thursday, 10 July 2025 7.35 AM IST

'തൗസിഫ് മതം മാറ്റി വിവാഹം കഴിക്കാൻ നിർബന്ധിച്ചു'; 21 കാരിയുടെ ജീവനെടുത്തത് ലൗ ജിഹാദെന്ന ആരോപണവുമായി കുടുംബം

Increase Font Size Decrease Font Size Print Page

love-jihad

ഫരീദാബാദ് : ഹരിയാനയിലെ ഫരീദാബാദിൽ പ്രണയം നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോളേജിന് പുറത്ത് വച്ച് 21 കാരി വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ ലൗജിഹാദ് ആണെന്ന് ആരോപിച്ച് മരിച്ച പെൺകുട്ടിയുടെ കുടുംബം രംഗത്ത്. പ്രതിയായ തൗസിഫ് തങ്ങളുടെ മകളെ മതം മാറി വിവാഹം കഴിക്കാൻ നിർബന്ധിച്ചെന്നും ഇത് വിസമ്മതിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് കോളേജിന് പുറത്തേക്കിറങ്ങിയതായിരുന്നു ബി.കോം അവസാനവർഷ വിദ്യാർത്ഥിനിയായ നിഖിത തോമറും കൂട്ടുകാരിയും. ഇതിനിടെ കാറിലെത്തിയ പ്രതി തൗസിഫ് സുഹൃത്തും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു. എന്നാൽ നിഖിത രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് തൗസിഫ് നിഖിതയെ വെടിവച്ച് വീഴ്ത്തിയത്.

ഉടൻ തന്നെ ഇരുവരും കാറിൽ സംഭവസ്ഥലത്ത് നിന്നും കടക്കുകയും ചെയ്തു. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിയായ തൗസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിഖിതയെ ശല്യം ചെയ്തതിന്റെ പേരിൽ തൗസിഫിനെതിരെ നേരത്തെയും നിഖിതയുടെ കുടുംബം പൊലീസിന് പരാതി നൽകിയിരുന്നു.

മുസ്ലിം മതവിഭാഗത്തിൽപ്പെട്ട തൗസിഫ് കഴിഞ്ഞ മൂന്ന് വർഷമായി നിഖിതയെ തന്റെ മതത്തിലേക്ക് മാറാൻ നിർബന്ധിച്ചിരുന്നുവെന്നാണ് നിഖിതയുടെ ബന്ധുക്കളുടെ ആരോപണം. തന്റെ ഫോൺകോളുകൾ എടുക്കാത്തതിലും തന്റെ നമ്പർ ബ്ലോക്ക് ചെയ്തതിലും തൗസിഫിന് നിഖിതയോട് ദേഷ്യമുണ്ടായിരുന്നു. കേസിന്റെ അന്വേഷണം പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. നിഖിതയുടെ മരണത്തെ തുടർന്ന് ഹരിയാനയിലുടനീളം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, NIKITA TOMAR, MURDER, HARYANA, LOVE JIHAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.