ചാത്തന്നൂർ: ഓട്ടോയിൽ കറങ്ങി അനധികൃത മദ്യവിൽപ്പന നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ ചാത്തന്നൂർ പൊലീസിന്റെ പിടിയിലായി. ചാത്തന്നൂർ കാരംകോട് സനോജ് മൻസിലിൽ സലിമാണ് (55) അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് അഞ്ചര ലിറ്റർ വിദേശമദ്യവും കണ്ടെടുത്തു. പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഓട്ടോറിക്ഷ കൊണ്ട് ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ച സലിമിനെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.
നേരത്തെ സമാനമായ കേസിൽ റിമാൻഡിലായിരുന്ന സലിം ജാമ്യത്തിലിറങ്ങി വീണ്ടും മദ്യക്കച്ചവടം നടത്തുന്നതായി സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഉണ്ണികൃഷ്ണന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാരംകോട് ജംഗ്ഷനിൽ നിന്ന് ഇന്നലെ വൈകിട്ട് ആറരയോടെ സലിം പിടിയിലായത്. ചാത്തന്നൂർ എസ്.എച്ച്.ഒ അനീഷ്ബാബു, ഗ്രേഡ് എസ്.ഐ ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |