തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം മേക്കോട് ഹൗസിൽ സിബിയെയാണ് (39) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിഴിഞ്ഞം ഒസാവിള കോളനിയിൽ താമസിക്കുന്ന ജെറോൺ ഓട്ടോ ഓടിച്ചു വരവെ സിബിയും കൂട്ടാളിയായ സുരേഷും ചേർന്ന് വിഴിഞ്ഞം ഫിഷ്ലാൻഡിനു സമീപത്തുവച്ച് തടഞ്ഞു നിറുത്തി ക്രൂരമായി മർദ്ദിക്കുകയും സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ജെറോണിന്റെ സ്‌കൂട്ടർ സിബി വാങ്ങി പണയം വച്ചിരുന്നത് തിരികെ എടുപ്പിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഈ കേസിലെ രണ്ടാം പ്രതി സുരേഷിനായി അന്വേഷണം തുടരുകയാണ്.
വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐമാരായ രജേഷ്, ബാലകൃഷ്ണൻ ആചാരി, സി.പി.ഒ മാരായ കൃഷ്ണകുമാർ, അജികുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |