തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ക്രൈസ്തവ സഭകളുടെ ആവശ്യം മാനിച്ചെന്ന് വിലയിരുത്തൽ. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് വിവിധ ക്രൈസ്തവ സഭകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാറി മാറി വരുന്ന മന്ത്രിസഭകളിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരിൽ നിന്ന് കടുത്ത വിവേചനം നേരിട്ടതായാണ് ക്രൈസ്തവ സഭകൾ പരാതിപ്പെട്ടിരുന്നത്.
കഴിഞ്ഞ മന്ത്രിസഭയിൽ കെ.ടി. ജലീൽ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോൾ, ന്യൂനപക്ഷ കമ്മിഷനിലടക്കം ഒരു വിഭാഗത്തിന് മുൻതൂക്കം നൽകിയ സമീപനവും നയപരിപാടികളുമായിരുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ വിവിധ സംസ്ഥാനങ്ങളിൽ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നത്. എന്നാൽ, കേരളത്തിൽ 80 ശതമാനം ഒരു വിഭാഗത്തിനും, 20 ശതമാനം മറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെന്ന അനുപാതത്തിലായി. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നത് ഈ പശ്ചാത്തലത്തിലാണ്.
മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൈകാര്യം ചെയ്തിരുന്ന സാമൂഹ്യനീതി വകുപ്പ് ഉന്നത വിദ്യാഭ്യാസത്തിനൊപ്പം ആർ. ബിന്ദുവിന് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |