തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസിൽ വിജിലൻസിനെതിരെ ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. കെ.എം. ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലൻസിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോയെന്നും അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോയെന്നും റിജിൽ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ശ്രീ കെഎം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലൻസിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോ? അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോ? ദിവസം കുറേ ആയില്ലേ. ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വന്നു കൊണ്ടിരിക്കുന്നു. എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്. ഇനിയിപ്പോൾ റിസർവ്വ് ബാങ്കിന്റെ താക്കോൽ സുരേന്ദ്രനെ അമിട്ട് ഷാജി ഏൽപ്പിച്ചിട്ടുണ്ടോ?
അതേസമയം, കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വിവി.രമേശൻ പൊലീസിൽ പരാതി നൽകി. ബി.ജെ.പി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ അപരസ്ഥാനാർഥിയായ കെ സുന്ദരയ്ക്ക് പണം നൽകി എന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപെട്ടാണ് വി.വി. രമേശൻ പരാതി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |