കൊല്ലം: മുൻപ് ഒരുപാട് ചർച്ചയായ മമ്മൂട്ടിയുടെ പഴയ പ്രസ്താവന ഇപ്പോൾ സത്യമാണെന്ന് ജനം തിരിച്ചറിയുന്നുവെന്ന് നടനും എം.എൽ.എയുമായ എം. മുകേഷ്. ഗുജറാത്ത് വംശഹത്യ അപലപിച്ചുകൊണ്ട് മമ്മൂട്ടി നടത്തിയ പരാമർശത്തെ സ്ത്രീധനത്തിനെതിരായ ഡി.വെെ.എഫ്.ഐ സമരവേദിയിൽ ഓർമിപ്പിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് മമ്മൂട്ടി ഏറെ വിവാദമുണ്ടാക്കിയ ഒരു പ്രസ്താവന നടത്തി. ഗുജറാത്തിൽ ഡി.വെെ.എഫ്.ഐ ഉണ്ടായിരുന്നെങ്കിൽ ഗോദ്ര കലാപം നടക്കില്ല എന്ന്. അന്ന് സോഷ്യൽ മീഡിയയൊക്കെ തുടങ്ങുന്ന കാലമായിരുന്നു. ഒരു പാട് പേർ അദ്ദേഹത്തെ ചീത്തവിളിച്ചു. അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം സത്യമാണ്, അത് കൊണ്ടാണ് പ്രതികരിച്ചതെന്നും മുകേഷ് പറഞ്ഞു.
സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഡി.വൈ.എഫ്.ഐക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ ക്യാമ്പയിനിലായിരുന്നു മുകേഷ് ഇക്കാര്യം പറഞ്ഞത്. യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജെറാം ഫേസ്ബുക്കിൽ പങ്കുവച്ച മുകേഷിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ ചർച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |