തിരുവനന്തപുരം: ശ്രീനാരായണ പൈതൃകത്തിന്റെ വർത്തമാനകാല ചൈതന്യ ദീപ്തിയായിരുന്നു സന്യാസിശ്രേഷ്ഠനായ സ്വാമി പ്രകാശാനന്ദയെന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജാതിഭേദവും മതദ്വേഷവും ഇല്ലാതെ മനുഷ്യരാകെ സോദരരെപോലെ കഴിയുന്ന മഹനീയ കാലമുണ്ടാകണമെന്ന ശ്രീനാരായണ ഗുരുവിന്റെ സങ്കല്പത്തെ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾക്കായി സമർപ്പിതമായ ജീവിതമായിരുന്നു പ്രകാശാനന്ദയുടേത്. മനുഷ്യത്വത്തിന്റെ മഹനീയത വിളംബരം ചെയ്യുന്ന സവിശേഷ ആത്മീയതയുടെ വക്താവായിരുന്നു സ്വാമി. പുരോഗമന കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നഷ്ടം മാനവികതയുടെ പൊതുവായ നഷ്ടമാണ്.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |