തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയതിന്റെ ഗുണം നാട് അനുഭവത്തിലൂടെ അറിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും ശിലാസ്ഥാപനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ കടമ്പൂർ, പാണാവള്ളി, പാലക്കാട് തേങ്കുറിശി, മലപ്പുറം വാഴക്കാട്, കോഴിക്കോട് കണ്ണാടിക്കൽ, വയനാട് മൂപൈനാട് എന്നിവിടങ്ങളിലാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങുന്നത്.
ഇടമറുക് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ 1.75 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ഒ.പി ബ്‌ളോക്കിന്റെ ശിലാസ്ഥാപനവും നാലു കോടി ചെലവിൽ നിർമ്മിക്കുന്ന എറണാകുളം ഇടപ്പള്ളി റീജിയണൽ വാക്‌സിൻ സ്‌റ്റോറിന്റെ നിർമാണോദ്ഘാടനവും ഉൾപ്പെടെ നിരവധി പദ്ധതികൾക്കും തുടക്കം കുറിച്ചു.
#തുടക്കമായത്
ബത്തേരിയിലും വൈത്തിരിയിലും ആദിവാസി സ്ത്രീകൾക്ക് കുടുംബസമേതം താമസിച്ച് പ്രസവശുശ്രൂഷയ്ക്കായി ആന്റി നാറ്റൽ ട്രൈബൽ ഹോമുകൾ, മാനന്തവാടിയിൽ ടി.ബി കേന്ദ്രം.
കണ്ണൂരിൽ ജില്ല ടി.ബി ആന്റ് എയ്ഡ്‌സ് കൺട്രോൾ സെന്റർ ഓഫീസ്
കയ്പമംഗലത്ത് സ്ത്രീകൾക്ക് മാത്രമായി സി.എഫ്.എൽ. ടി.സി
പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം
പുനലൂർ താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ ജനറേറ്റർ
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഐ.സി.യു
പീരുമേട് താലൂക്ക് ആശുപത്രിയിൽ കേന്ദ്രീകൃത ഓക്‌സിജൻ വിതരണം
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ആദ്യഘട്ട ഇ-ഹെൽത്ത് പദ്ധതി
അടൂർ ജനറൽ ആശുപത്രിയിൽ എസ്. എൻ. സി സ്‌പെഷ്യൽ ന്യൂറോ കെയർ യൂണിറ്റ്
കോട്ടയം ജില്ലാ നഴ്‌സിംഗ് സ്‌കൂളിൽ സ്‌കിൽ ലാബ്
കൊല്ലം ഗവ. വിക്‌ടോറിയ ആശുപത്രിയിലെ ഹൈ ഡിപ്പൻഡൻസി യൂണിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |