ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ നിയന്ത്രണ രേഖയിൽ സമാധാനം നിലനിറുത്താൻ ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാൻഡർമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി. രാവിലെ 10.30ന് തുടങ്ങിയ ചർച്ച വൈകിട്ട് 7.30 നാണ് പൂർത്തിയായത്. അതിർത്തി കമാൻഡർ തലത്തിൽ നടത്തുന്ന 12-ാമത് ചർച്ചയാണിത്. അതിർത്തിയിൽ ചൈനയുടെ വശത്തുള്ള ഒാൾഡിയിൽ നടന്ന 9 മണിക്കൂറോളംനീണ്ട കൂടിക്കാഴ്ചയിൽ കിഴക്കൻ ലഡാക്കിലെ സംഘർഷാവസ്ഥയും മറ്റും ചർച്ചയായെന്നും സമാധാനം നിലനിറുത്താൻ ധാരണയായെന്നും കരസേന അറിയിച്ചു. ഹോട്ട്സ്‌പ്രിംഗ്സ്, ഗോഗ്ര ഹൈറ്റ്സ് മേഖലകളിൽ നിന്ന് സൈന്യങ്ങളെ പിൻവലിക്കുന്ന കാര്യം ചർച്ചയായതായി അറിയുന്നു. ലേയിലെ ഫയർ ആൻഡ് ഫ്യൂരി 14-ാം കോർപ്‌സ് മേധാവിയും മലയാളിയുമായ ലെഫ്. ജനറൽ പി.ജി.കെ മേനോനാണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |