ന്യൂഡൽഹി: ഐ എസ് ആർ ഒ ചാരക്കേസിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും. ഇരുവരും സി ബി ഐ മുഖേന സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് കോടി രൂപ വീതം നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
വിചാരണ പോലും ഇല്ലാതെ മൂന്നര വർഷം ജയിലിൽ കിടക്കേണ്ടി വന്നു. സ്വൈര്യ ജീവിതം വഴിമുട്ടി. നഷ്ടപരിഹാരമായി രണ്ട് കോടി രൂപ വീതം നൽകണം. പതിനെട്ട് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കണമെന്നുമാണ് മറിയം റഷീദയുടെയും ഫൗസിയയുടെയും ആവശ്യം.
1994ലാണ് ചാരക്കേസിന്റെ തുടക്കം. ഐ എസ് ആർ ഒയുടെ രഹസ്യങ്ങൾ ശാസ്ത്രജ്ഞരായ ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും മാലദ്വീപ് സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർ വഴി വിദേശികൾക്ക് ചോർത്തി നൽകിയെന്നായിരുന്നു കേസ്. സി ബി ഐ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |