തിരുവനന്തപുരം: കാവ്യ പരിഭാഷകളിലും വ്യാഖ്യാനത്തിലും തന്റെ കൈയൊപ്പ് ചാർത്തി രചനകളിലൂടെ വൈവിദ്ധ്യം തീർത്ത സുന്ദരം ധനുവച്ചപുരം (പ്രൊഫ.ഐ. സുന്ദരൻപിള്ള-84) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിന്റെ അദ്ധ്യാപന പാരമ്പര്യമുള്ള അദ്ദേഹം തിരുവനന്തപുരം ഊറ്റുകുഴി ഓഫീസേഴ്സ് നഗർ ടിസി 26/ 765ൽ ആയിരുന്നു താമസം. കൊവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 2.45 ന് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കാരം നടത്തി. പരേതയായ ഡോ. കെ.എസ്. അമ്മുക്കുട്ടി (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ആരോഗ്യവകുപ്പ്) ആണ് ഭാര്യ. മക്കൾ: രാജേഷ് (കെ.എസ്.ഇ.ബി), രതീഷ് (ടൈംസ് ഓഫ് ഇന്ത്യ. ബംഗളൂരു).
തിരുവനന്തപുരം ഗവ. ആർട്സ് കോളേജ്, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും വിവിധ സർക്കാർ കോളേജുകളിൽ മലയാളം അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെയ്‌പുരം എൽ.എം.എസ് എൽ.പി.എസ്, കാരക്കോണം പി.പി.എം ഹൈസ്‌കൂൾ, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 30 വർഷം കോളേജ് അദ്ധ്യാപകനായി പ്രവർത്തിച്ച ശേഷം 1993ൽ വിരമിച്ചു. തുടർന്ന് സംസ്‌കൃത സർവകലാശാലയിൽ 3 വർഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |