തിരുവനന്തപുരം: സംസ്ഥാനത്ത് അപൂർവം ചിലയിടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് നേരേ ഉണ്ടാകുന്ന അക്രമങ്ങളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരക്കാർ ആക്രമിക്കുന്നത് സമൂഹത്തെയാകെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾക്കെതിരെ കർക്കശ നടപടിയുണ്ടാകും. സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളോടുള്ള പ്രതിബദ്ധത മുന്നിൽകണ്ട് കൊവിഡ് വെല്ലുവിളികളെ അവഗണിച്ചാണ് വികസന പദ്ധതികൾ സംസ്ഥാനം നടപ്പാക്കുന്നത്. രാജ്യമാകെ മൂന്നാം തരംഗം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് കേരളത്തിലും കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. കൊവിഡ് ബാധിച്ചവർക്ക് മികച്ച പരിചരണമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. മതിയായ ചികിത്സ ലഭിക്കാത്ത ഒരാളും കേരളത്തിലുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ 37.61 കോടി ചെലവഴിച്ചുള്ള പദ്ധതികൾക്കാണ് ഇന്നലെ തുടക്കമായത്. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |