SignIn
Kerala Kaumudi Online
Friday, 19 April 2024 8.54 AM IST

വൈരം മറന്ന് ഇന്ത്യൻ ആരാധകർ, ഗുരുതരാവസ്ഥയിൽ കഴിയുന്ന മുൻ പാക് നായകൻ ഇൻസമാമിന് വേണ്ടി പ്രാർത്ഥിക്കാൻ പാകിസ്ഥാനൊപ്പം ഇന്ത്യയും

inzamam

ന്യൂഡൽഹി: ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അടിയന്തരശസ്ത്രക്രിയക്കു വിധേയനാക്കപ്പെട്ട മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്ടൻ ഇൻസമാം ഉൾ ഹഖ് പൂർണ ആരോഗ്യം വീണ്ടെടുക്കാൻ കാത്തിരിക്കുന്നവരിൽ പാകിസ്ഥാനികളോടൊപ്പം ഇന്ത്യക്കാരും. പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച താരമായ ഇൻസമാം രോഗകിടക്കയിലായപ്പോൾ ശത്രുത മറന്ന് അദ്ദേഹത്തിന് വേണ്ടി ഇന്ത്യക്കാർ ഒന്നിക്കുകയായിരുന്നു. ഇന്ന് ഏററ്റവും കൂടുതൽ ഇന്ത്യക്കാർ ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇൻസമാമിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷകളാണ്. കമന്റേറ്റർ ഹർഷാ ഭോഗ്ലേ മുതൽ സച്ചിൻ ടെൻഡുൽക്കർ വരെയുള്ള പ്രമുഖർ ഇൻസമാം പൂർണ ആരോഗ്യം വീണ്ടെടുക്കുന്നതിന് പ്രാർത്ഥിക്കുന്നുവെന്ന് ട്വിറ്ററിൽ കുറിച്ചു.

ഇന്നലെ രാത്രി കടുത്ത നെഞ്ച് വേദനയെ തുടർന്ന് 51കാരനായ ഇൻസമാമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇൻസമാമിന് നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ പരിശോധനകളിലൊന്നും ഹൃദയാഘാതത്തിനു കാരണമാകാവുന്ന തരത്തിൽ യാതൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു. എന്നാൽ ഇന്നലെ രാത്രിയോടെ നെഞ്ചുവേദന കലശലാകുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഉടൻ തന്നെ ഡോക്ടർമാർ അദ്ദേഹത്തെ ആൻജിയോഗ്രാമിന് വിധേയനാക്കി.

375 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 11701 റൺസ് നേടിയ ഇൻസമാം ഏകദിനത്തിൽ പാകിസ്താന്റെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനാണ്. 119 ടെസ്റ്റുകളിൽ നിന്ന് 8829 റൺസും ഇദ്ദേഹം നേടിയിട്ടുണ്ട്. പാകിസ്താനു വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാമതാണ് ഇൻസമാമിന്റെ സ്ഥാനം. 87 ഏകദിനങ്ങളിൽ പാക്കിസ്ഥാനെ നയിച്ച ഇൻസമാം 51 മത്സരങ്ങളിൽ വിജയിച്ചു. 2007 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം, ഇൻസാം പാകിസ്ഥാൻ ടീമിനൊപ്പം ബാറ്റിംഗ് കൺസൾട്ടന്റായി പ്രവർത്തിക്കുകയും 2016 മുതൽ 2019 വരെ ചീഫ് സെലക്ടറാകുകയും ചെയ്തു. ഇതിനു പുറമേ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെയും മുഖ്യ പരിശീലകനായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INZAMAM UL HAQ, PAKISTAN CRICKET, SACHIN TENDULKAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.