തിരുവനന്തപുരം: രാജ്യത്തെ ചരിത്രത്തിലാദ്യമായി ബിരുദദാന ചടങ്ങിൽ തദ്ദേശീയ വസ്‌ത്ര ധാരണം പ്രോത്സാഹിപ്പിച്ച് കേരള ആരോഗ്യ സർവകലാശാല. ഒക്‌ടോബർ അഞ്ചിന് നടക്കുന്ന പിജി ഡോക്‌ടർമാരുടെ ബിരുദദാന ചടങ്ങിലാണ് കൊളോണിയൽ വേഷമായ കറുത്ത ഗൗണും തൊപ്പിയും ഉപേക്ഷിച്ച് പ്രത്യേക വസ്‌ത്ര ധാരണത്തിന് തീരുമാനമായിരിക്കുന്നത്. വേഷത്തെപറ്റി വിമർശനവും ഉയർന്നുകഴിഞ്ഞു.
സർവകലാശാല ചാൻസിലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അന്ന് മുണ്ടും ജുബ്ബയുമാകും വേഷം. ആൺകുട്ടികൾ വെളളയോ ഇളംമഞ്ഞകലർന്ന വെളള ഷർട്ടോ ധരിക്കണം. പെൺകുട്ടികൾക്ക് കേരളസാരിക്കൊപ്പം ഇളംമഞ്ഞ കലർന്ന വെളള ബ്ളൗസാണ് ധരിക്കാവുന്നത്. സാരിക്കും ബ്ളൗസിനും പലനിറത്തിൽ ബോർഡറാകാം. ഇവ വിദ്യാർത്ഥികൾ തന്നെ വാങ്ങിയതാകണം. എന്നാൽ ഇവർക്ക് തോളിൽ ധരിക്കാൻ 2.8 മീറ്റർ കസവ് വേഷ്‌ടി സർവകലാശാല വാങ്ങി നൽകും. ഒക്‌ടോബർ അഞ്ചിന് നടക്കുന്ന ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവാർഡ് മികവ് നേടിയ 50 കുട്ടികളെയാണ് പങ്കെടുപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |