തിരുവനന്തപുരം: ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട ഇ.എം.എസിന്റെ തിരൂർ പ്രസംഗത്തിൽ നിയമസഭയിൽ ഭരണ, പ്രതിപക്ഷ വാഗ്വാദം. മുകളിൽ അമ്പലം താഴെ മസ്ജിദ്, അല്ലെങ്കിൽ താഴെ മസ്ജിദ് മുകളിൽ അമ്പലം എന്നാണ് ഇ.എം.എസ് പറഞ്ഞതെന്നും വിവാദ പ്രസംഗം അദ്ദേഹം മരിക്കുംവരെ തിരുത്തിയിട്ടില്ലെന്നും കോൺഗ്രസിലെ പി.ടി തോമസ് പറഞ്ഞു. പ്രസംഗം അച്ചടിച്ച പത്രത്തിലും തിരുത്ത് വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അന്നത്തെ പ്രസംഗപരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചത് താനാണെന്ന് പറഞ്ഞ് ഭരണപക്ഷത്തെ പി.നന്ദകുമാർ എഴുന്നേറ്റു. ഇ.എം.എസ് അങ്ങനെയൊരു പരാമർശം നടത്തിയിട്ടില്ലെന്നും പറഞ്ഞു. താൻ പ്രസംഗം നേരിട്ട് കേട്ടതാണെന്ന് പറഞ്ഞ് മുസ്ലീംലീഗിലെ കുറുക്കോളി മൊയ്തീൻ പി.ടി തോമസിനെ പിന്തുണച്ചു. എന്നാൽ ഇ.എം.എസ് നേരിട്ട് വന്ന് പറഞ്ഞാൽ പോലും ഇത് ഇ.എം.എസ് അല്ലെന്നായിരിക്കും പി.ടി തോമസ് പറയുകയെന്ന് മന്ത്രി പി.രാജീവ് പരിഹസിച്ചു. അന്ന് ദേശാഭിമാനിയിൽ വന്ന വാർത്തയും മന്ത്രി വായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |