ന്യൂഡൽഹി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന വായ്പാ അവലോകന യോഗത്തിനു ശേഷം സമ്പദ് ഘടന വളർച്ചയുടെ പാതയിലാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. തുടർച്ചയായ എട്ടാം തവണയാണ് പലിശനിരക്കുകൾ മാറ്റമില്ലാതെ തുടരുന്നത്.
രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിലാണ് മുഖ്യപലിശ നിരക്കുകളിൽ മാറ്റം വരുത്താത്തതെന്ന് ഗവർണർ പറഞ്ഞു. ഇതിനുപുറമേ ഇമീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസുകളായ ആർ ടി ജി എസ്, നെഫ്‌റ്റ് വഴി നടത്താവുന്ന ഇടപാടുകളുടെ പരിധി ഉയർത്താനും റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ പരിധിയായ രണ്ടു ലക്ഷം, അഞ്ച് ലക്ഷമാക്കി ഉയര്‍ത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |