തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സെപ്തംബറിലെ ശമ്പളം നൽകാൻ സർക്കാർ 80 കോടി രൂപ അനുവദിച്ചു. വരുമാനത്തിൽ നിന്നും ശമ്പളം നൽകാൻ കഴിയില്ലെന്ന മാനേജ്‌മെന്റിന്റെ നിവേദനം പരിഗണിച്ചാണ് നടപടി. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ അപേക്ഷ ആദ്യം ധനവകുപ്പ് നിരസിച്ചിരുന്നു. അധിക ധനസഹായം നൽകാൻ കഴിയില്ലെന്ന നിലപാടാണ് ധനവകുപ്പ് സ്വീകരിച്ചത്. ശമ്പളം മുടങ്ങിയത് വിവാദമായതിനെ തുടർന്നാണ് സർക്കാർ പണം അനുവദിക്കാൻ തീരുമാനിച്ചത്. കൊവിഡ് വ്യാപനം കാരണം ബസ് സർവീസുകൾ പരിമിതമായപ്പോൾ മുതൽ സർക്കാർ സഹായത്തിലാണ് ശമ്പളം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |