തിരുവനന്തപുരം: സ്വർണ വ്യാപാരത്തിൽ സുതാര്യത ഉറപ്പാക്കാനും സുരക്ഷിതമായി ആഭരണങ്ങൾ കൊണ്ടുപോവാനും ഇ-വേ ബിൽ നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കൃത്യമായ രേഖകളുണ്ടെങ്കിൽ ആഭരണം കൊണ്ടുപോവുന്നതിന് ബുദ്ധിമുട്ടുമുണ്ടാവില്ല. നികുതി പിരിച്ചെടുക്കാനും ചോർച്ച തടയാനുമുള്ള നടപടികൾ ഒഴിവാക്കാനാവില്ല. ഖജനാവിലേക്ക് നികുതി വന്നില്ലെങ്കിൽ കർശന നടപടിയുണ്ടാവും. ഇതിന്റെ പേരിൽ ഒരു വ്യാപാരിയെയും ബുദ്ധിമുട്ടിക്കില്ല. വാറ്റ് കുടിശിക ഒറ്റത്തവണ തീർപ്പാക്കാനുള്ള നടപടികളടക്കം പുരോഗമിക്കുകയാണെന്നും എം.കെ. മുനീറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കാത്തലിക് ബാങ്ക്
ഓഹരി വിൽപ്പനയിൽ
ആശങ്ക: ധനമന്ത്രി
തിരുവനന്തപുരം: ഏറ്റവും പഴക്കമുള്ള സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കായ കാത്തലിക് സിറിയൻ ബാങ്കിന്റെ 75 ശതമാനം ഓഹരികൾ വിദേശ നിക്ഷേപകർക്ക് വാങ്ങാമെന്ന കേന്ദ്രനയത്തിന്റെ അടിസ്ഥാനത്തിൽ കൈമാറ്റം ചെയ്യുന്നതിൽ സർക്കാരിനുള്ള ആശങ്ക മാനേജ്മെന്റിനെ അറിയിക്കുമെന്ന്
മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
35,000കോടി നിക്ഷേപമുള്ള ബാങ്കാണിത്. തൊഴിലാളികളെ ദ്റോഹിക്കുന്നെന്ന പരാതികളിൽ മാനേജ്മെന്റുമായി ചർച്ച നടത്തും. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായതിനാൽ ഇടപെടാൻ പരിമിതിയുണ്ടെന്നും പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |