ധാക്ക: ക്ഷേത്രങ്ങൾക്കും ദുർഗാപൂജ ആഘോഷങ്ങൾക്കും നേരെ ആക്രമണം നടത്തുന്നവർക്കെതിരെ
കർശന നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന. മുസ്ലീം ഭൂരിപക്ഷരാഷ്ട്രമായ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
വിഷയത്തിൽ ഇന്ത്യയടക്കം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ദുർഗാപൂജ ആഘോഷങ്ങൾക്കിടെ നാല് ക്ഷേത്രങ്ങൾ തകർത്തതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, കുറ്റകൃത്യത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ദുർഗാപൂജാ ആശംസകൾ അറിയിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തെ തുടർന്ന് 22 ജില്ലകളിൽ അർദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |