2018ലെ പ്രളയ സമയത്ത് കൈയും മെയ്യും മറന്നാണ് ദുരിത ബാധിതർക്ക് ജനം സഹായം നൽകിയത്. എന്നാൽ പിന്നീട് പ്രളയത്തിന്റെ പേരിൽ ലഭിച്ച വസ്തുക്കൾ പാഴാക്കിയതിനെ കുറിച്ചും, ഫണ്ട് തട്ടിപ്പിനെ കുറിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ഉയർന്നു. ഇപ്പോഴിതാ കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായ ഉടൻ സഹായം അഭ്യർത്ഥിച്ച് ആലപ്പുഴ കളക്ടർ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്തിയിട്ടള്ളതിൽ ഭൂരിഭാഗവും വിമർശനങ്ങളാണ്.
രാവിലെ 9.30 മുതൽ 5.30 വരെ മാത്രം സഹായം സ്വീകരിക്കുമെന്ന കളക്ടറുടെ അറിയിപ്പും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഓഫീസ് ടൈമിൽ മാത്രം സഹായം കൈപ്പറ്റുന്നതാണോ ഉദ്യോഗസ്ഥർ എന്നാണ് പ്രതികരണങ്ങളിലുള്ളത്. കളക്ടറെ വിമർശിച്ചു കൊണ്ടുള്ള ചില കമന്റുകൾ ഇങ്ങനെ
സർക്കാരിനെ സമീപിക്കൂ ആദ്യം,
എന്നിട്ട് നടപടി ഇല്ലെങ്കിൽ ജനങ്ങളെ സമീപിക്കൂ കളക്ടർ സർ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |