കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ കുടുംബത്തിന് താമസവിസ അനുവദിക്കാമെന്ന് കുവൈറ്റിലെ താമസാനുമതികാര്യ വിഭാഗം ശുപാർശ ചെയ്തു.
ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അൽ സബാഹിന്റെ നേതൃത്വത്തിൽ മന്ത്രാലയം അധികൃതരുടെ പരിശോധനയ്ക്ക് ശേഷം നിർദ്ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കും. മന്ത്രിസഭ അംഗീകരിച്ചാൽ നിർദ്ദേശം നടപ്പിലാക്കും. ശുപാർശ പ്രകാരം പൊതു ആരോഗ്യ മേഖലയിൽ ആരോഗ്യമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ്, നാഷനൽ പെട്രോളിയം കോർപറേഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിനുള്ള കുടുംബ വിസയാണ് നല്കുന്നത്..
വനിതാ ഡോക്ടർമാർക്കും നഴ്സുമാർക്കും ഭർത്താവിനെയും 16 ൽ താഴെ പ്രായമുള്ള മക്കളെയും കുടുംബവിസയിൽ കൊണ്ടുവരാം. മറ്റു വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ഭർത്താവിനെയും മക്കളെയും കൊണ്ടുവരുന്നതിന് ടൂറിസ്റ്റ് വിസിറ്റ് വിസ അനുവദിക്കും.
അതേസമയം സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാർക്കും നഴ്സുമാർക്കും 16ൽ താഴെ പ്രായമുള്ള മക്കളെ കൊണ്ടുവരാൻ നിബല്ധനകൾക്ക് വിധേയമായി കുടുംബവിസ അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |