തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് മാറ്റിവയ്ച്ച ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ ഒക്ടോബർ 26ന് നടത്തും. ഒക്ടോബർ 18ാം തീയതിയായിരുന്നു പരീക്ഷകൾ നടത്തേണ്ടിയിരുന്നത്. വിദ്ധ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വൻ നാശനഷ്ടങ്ങൾ ഉണ്ടായി. വടക്കൻ ജില്ലകളെയാണ് മഴക്കെടുതി കൂടുതലായും ബാധിച്ചത്. സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഒക്ടോബര്‍ 12 മുതല്‍ 21 വരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 50 ആയി. കനത്ത മഴയെ തുടർന്ന് കോട്ടയം ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ളാപ്പള്ളി ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. മഴക്കെടുതിയിൽ നിരവധി പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. ഇടുക്കി ചെറുതോണി ഡാം,ഇടമലയാർ ഡാം എന്നിവ കനത്ത മഴയ്ക്ക് പിന്നാലെ തുറന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |