തൊടുപുഴ: അൽ അസ്ഹർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിക്രമം നടത്തിയെന്ന പരാതിയിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂർക്കാട് താണിക്കുന്നേൽ ജോബിൻ (21), കുമാരമംഗലം ഉരിയരിക്കുന്ന് മേക്കുഴിക്കാട്ട് അഖിൽ (21), തൈമറ്റം വലിയപാറയിൽ വിനിൽകുമാർ (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പനി ബാധിതനായ സുഹൃത്തിനൊപ്പം രാത്രി പത്തോടെയാണ് ഇവർ ആശുപത്രിയിൽ എത്തിയത്. കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ പ്രകോപിതരായ യുവാക്കൾ വഴക്കുണ്ടാക്കി മടങ്ങിപ്പോയി. മൂവരും പിന്നീട് തിരികെ വരികയും രണ്ട് നഴ്‌സുമാരേയും മൂന്ന് സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |