തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള ഭിന്നശേഷി വിഭാഗത്തിലെ അർഹരായ എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കണമെന്ന് ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടു. ഭിന്നശേഷി അവകാശ നിയമ പ്രകാരം അവർ ആവശ്യപ്പെട്ടിട്ടുള്ള സ്ക്കൂളുകളിൽ തന്നെ പ്രവേശം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനോട് നിർദ്ദേശിച്ചു. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ മെഡിക്കൽ രേഖകളുടെ പിശകുകളുടെ പേരിൽ അലോട്ട്മെന്റിൽ പരിഗണിക്കാത്ത സാഹചര്യത്തിൽ രക്ഷിതാക്കൾ കമ്മിഷനെ സമീപിച്ചതിനെ തുടർന്നാണ് കമ്മിഷണർ അടിയന്തര ഇടപെടൽ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |