ന്യൂഡൽഹി : സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം സ്മാര്‍ട്ട് വാച്ച് നൽകുമെന്ന് പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. ഓഫീസ് പ്രവര്‍ത്തന സമയത്ത് ജീവനക്കാര്‍ എങ്ങോട്ടൊക്കെ പോകുന്നെന്ന് അറിയാനാണ് പുതിയ നീക്കമെന്നാണ് ബി.ജെ.പി സർക്കാരിന്റെ വിശദീകരണം. സ്മാർട്ട് വാച്ച് ധരിക്കുന്ന ജീവനക്കാരുടെ ജി.പി.എസ് അടിസ്ഥാനമായി ഹാജര്‍ രേഖപ്പെടുത്താനും സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തൽ.
ജി.പി.എസ് അടങ്ങിയ 7000 മുതല്‍ 8000 രൂപ വില വരുന്ന വാച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുക. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇത് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാച്ച് മറ്റുള്ളവർക്ക് കൊടുത്ത് രക്ഷപ്പെടാമെന്നും കരുതണ്ട. ഓരോ വ്യക്തിക്കും നല്‍കുന്ന വാച്ച് മറ്റൊരാള്‍ ധരിച്ചാല്‍ തനിയെ പ്രവർത്തനരഹിതമാകുമെന്ന് മുഖ്യമന്ത്രി പറയുന്നു. അതിനാല്‍ തന്നെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഒരു കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം വഴി ഓരോ ഉദ്യോഗസ്ഥരുടെയും നീക്കങ്ങളറിയാനും സര്‍ക്കാരിന് സാധിക്കും.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം താത്കാലികമായി നിറുത്തി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |