തിരുവനന്തപുരം: കേരഫെഡ് ജീവനക്കാരുടെ ശമ്പളപരിഷ്കരണം രണ്ട് മാസത്തിനകം പൂർത്തീകരിക്കാൻ
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ട്രേഡു യൂണിയൻ നേതാക്കളുമായി നടന്ന ചർച്ചയിൽ തീരുമാനമായി. ഇതോടെ ജീവനക്കാർ നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർന്നു.
ശമ്പളപരിഷ്കരണം നടപ്പാകുന്നതുവരെ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കും. എല്ലാ സ്ഥിരജീവനക്കാർക്കും ഒരു സ്റ്റെപ്പ് പ്രെമോഷൻ നൽകാനും തീരുമാനിച്ചു.
ലീവ് ഏകീകരണ ഫയൽ നവംബർ ഒന്നിന് മുഖമന്ത്രിക്ക് നൽകി സർക്കാർ നടപടികൾ പൂർത്തികരിച്ച് ലീവ് ഏകീകരണം നടപ്പിലാക്കും. ഈ നിലയിൽ ധാരണയായ എഗ്രിമെന്റിൽ സർക്കാർ മാനേജ്‌മെന്റ് പ്രതിനിധികൾ ഒപ്പുവച്ചു.
നിയമസഭാ മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ കേരഫെഡ് ചെയർമാൻ അഡ്വ. ജെ. വേണുഗോപാലൻ നായർ, കൃഷി വകുപ്പ് സെക്രട്ടറി സി.എ. ലത, ഡയറക്ടർ റ്റി.വി. സുഭാഷ്, കേരഫെഡ് ചെയർമാൻ ജെ. വേണുഗോപാലൻ നായർ, യൂണിയൻ നേതാക്കൾ കെ.പി. രാജേന്ദ്രൻ, ആർ. ചന്ദ്രശേഖരൻ, പി.ആർ. വസന്തൻ, ആർ. സോമൻ പിള്ള, കെ. രാജശേഖരൻ, വി. രവികുമാർ, കമറുദ്ദീൻ മുസ്ലിയർ, കെ. ജയപ്രകാശ്, പി.ജി. വിജയകുമാർ, എസ്. ഗോപകുമാർ, ജെ. രവീന്ദ്രൻ, ഹരികുമാർ, സലിം എന്നിവർ പങ്കെടുത്തു.
ഒക്ടോബർ 5 മുതൽ തുടർന്ന് വന്ന സമരം ഒത്തുതീർപ്പാക്കാൻ കേരഫെഡ് ചെയർമാൻ അഡ്വ. ജെ. വേണു ഗോപാലൻ നായരുടെ ശക്തമായ ഇടപെടലുകളാണ് സഹായകരമായതെന്ന് സമര സമിതി നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |