ജോർജ്ജ്ടൗൺ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ കൊവാക്സിൻ അമേരിക്കൻ രാജ്യമായ ഗയാന അംഗീകരിച്ചതായി ഗയാനയിലെ ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു.ട്വിറ്ററിലൂടെയാണ് ഹൈകമ്മീഷൻ ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനിടയിലെ 'സുപ്രധാന ചുവട്' എന്ന വിശേഷണത്തോടെ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഗയാന പ്രധാനമന്ത്രി ഇർഫാൻ അലി എന്നിവർ പരസ്പരം ഹസ്തദാനം നടത്തുന്ന ഫോട്ടോ ഉൾപ്പെത്തിയായിരുന്നു ഗയാനയിലെ ഇന്ത്യൻ ഹൈകമ്മീഷന്റെ ട്വീറ്റ്. ഇതുവരെ അസ്ട്രാസെനക, സ്പുട്നിക് 5, സിനോഫാം, സിനോവാക്, ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്കാണ് ഗയാന അംഗീകാരം നല്കിയിട്ടുണ്ടായിരുന്നത്.
ആസ്‌ട്രേലിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ കൊവാക്സിൻ അംഗീകരിച്ചതിനു പിന്നാലെയാണ് ഗയാനയും വാക്സിന് അനുമതി നല്കിയത്. മൗറീഷ്യസ്, ഫിലിപ്പൈൻസ്, നേപ്പാൾ, മെക്സികോ, ഇറാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ നേരത്തെ കൊവാക്സിന് അനുമതി നല്കിയിട്ടുണ്ട്.
അതേ സമയം ഇന്ത്യയുടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അഞ്ച് രാജ്യങ്ങളിൽ കൂടി അംഗീകാരം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം. മംഗോളിയ, കിർഗിസ്ഥാൻ, മൗറീഷ്യസ്, , പാലസ്തീൻ, എസ്‌തോനിയ എന്നീ രാജ്യങ്ങളുടെ അംഗീകാരമാണ് ലഭിച്ചത്. കഴിഞ്ഞ മാസം ഹംഗറി, സർബിയ എന്നീ രാജ്യങ്ങളും അനുമതി നല്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |