ന്യൂഡൽഹി: ഇസ്ലാം ഇതര വിശ്വാസികൾക്കായി യു.എ.ഇ സിവിൽ നിയമങ്ങൾ പരിഷ്‌കരിച്ചു. ഇതര വിശ്വാസികളുമായി ബന്ധപ്പെട്ട സിവിൽ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി സ്ഥാപിക്കും. വിവാഹം, വിവാഹ മോചനം, കുട്ടികളുടെ വളർത്താവകാശം തുടങ്ങിയ കാര്യങ്ങളിൽ മുസ്ലിം വിശ്വാസികളിൽ നിന്ന് വ്യത്യസ്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണിത്.
യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് പുതിയ നിയമഭേദഗതി പുറത്തിറക്കിയത്. എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളുന്ന രീതിയിൽ യു.എ.ഇയിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. പുതിയ നിയമ പ്രകാരം വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിൽ ഇസ്ലാം വിശ്വാസികളല്ലാത്തവർക്ക് ശരിഅത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങൾ ബാധകമാകില്ല. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ അബുദാബിയിൽ പ്രത്യേക കോടതി സ്ഥാപിക്കും. മറുനാട്ടുകാർക്കായി അറബിക്കൊപ്പം ഇംഗ്ലീഷ് ഭാഷയിലും കോടതി നടപടികൾ നടത്തും.
20 വകുപ്പുകളടങ്ങിയ പുതിയ നിയമ പ്രകാരം ,വിവാഹം കഴിക്കാൻ വധുവരൻമാർക്ക് രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ല. വിവാഹ മോചന നടപടിക്രമങ്ങളും ലളിതമാകും. വിവാഹ മോചനത്തിന് ഇരു കുടുംബവുമായി ചർച്ചകളും ആവശ്യമില്ല. വിവാഹ മോചനത്തിന് ശേഷം മാതാപിതാക്കൾക്ക് മാറി മാറി മക്കളെ വളർത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |