തിരുവനന്തപുരം: ജോലിയിലുള്ള അർപണ മനോഭാവമാണ് ആർ.ഹരികുമാറിനെ നാവിക സേനാ മേധാവി എന്ന ഉയർന്ന പദവിയിലെത്തിച്ചെതെന്ന് ഭാര്യ കലാ നായർ. ഹരിയുടെ 40 വർഷത്തെ കഠിനാദ്ധ്വാനവും ദൈവാനുഗ്രഹവും സഹപ്രവർത്തകരുടെയും സഹകരണവുമെല്ലാം സ്ഥാനലബ്‌ധിക്ക് കാരണമായി. യുവതലമുറയ്ക്ക് സേനയിലേക്ക് കടന്നുവരാനുള്ള പ്രചോദനം കൂടിയാണ് ഹരികുമാറിന്റെ നേട്ടം. വ്യക്തിപരമായും കേരളത്തിനും അഭിമാന നിമിഷമാണിത്. 1989ലാണ് തങ്ങൾ കണ്ടുമുട്ടുന്നത്. എന്നും രാജ്യത്തിനായിരിക്കും ആദ്യ പരിഗണനയെന്ന് ഹരി ആദ്യമേ പറഞ്ഞിരുന്നു. ചുമതല ഏറ്റെടുത്ത ശേഷമാകും ഹരി കേരളത്തിലേക്ക് വരികയെന്നും കലാനായർ പറഞ്ഞു. മകൾ അഞ്ജന ന്യൂസിലൻഡിൽ സോഫ്‌ട്‌വെയർ എൻജിനിയറും മരുമകൻ ജയ്‌വിജയ് ഇലക്ട്രോണിക്സ് എൻജിനിയറുമാണ്. കൊച്ചുമകൾ ഐശ്വര്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |