SignIn
Kerala Kaumudi Online
Thursday, 19 September 2024 3.17 PM IST

12 വർ‌ഷം, 10 പ്രമുഖ അഭിഭാഷക‌ർ: മുല്ലപ്പെരിയാർ കേസിന് കേരളം ചെലവാക്കിയത് 6.34 കോടി രൂപ

Increase Font Size Decrease Font Size Print Page
periyar

കൊച്ചി: മരം മുറിയിലടക്കം മുല്ലപ്പെരിയാ‌ർ വിഷയത്തിൽ തമിഴ്നാടിന് മുന്നിൽ കൈ പൊള്ളിയ സംസ്ഥാന സ‌ർക്കാ‌ർ 2009 മുതൽ കഴിഞ്ഞ ആഗസ്റ്റ് 31 വരെ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നടത്താൻ ചെലവഴിച്ചത് 6,34,39,549 രൂപ. ഇതിലധികവും വക്കീൽഫീസാണ്. 5,03,08,253 കോടി രൂപ.

വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വക്കീൽ ഫീസിനത്തിൽ കുടിശികയൊന്നുമില്ല. 2009 മേയ് 14 മുതലാണ് ജലവിഭവവകുപ്പ് ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽനിന്ന് ഫീസുകളടക്കം നൽകിത്തുടങ്ങിയത്. എന്നിട്ടും, അനുകൂലവിധി നേടിയെടുത്തത് തമിഴ്നാടാണെന്നത് മറ്റൊരു കാര്യം.

 വാദിച്ചത് 10 പേർ

മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേ ഉൾപ്പെടെ 10 പേരാണ് സുപ്രീംകോടതിയിൽ ഹാജരായത്. ഫീസിൽ മുന്നിൽ ഹരീഷ് സാൽവേ തന്നെ. 1,82,71,350 രൂപ. ജി. പ്രകാശ്, മോഹൻ വി. കട്ടാക്കി, രാജീവ് ധവാൻ, അപരാജിത സിംഗ്, പി. ഗിരി, രമേഷ് ബാബു, പി.വി. റാവു, ഗായത്രി ഗോസ്വാമി, ജയദീപ് ഗുപ്ത എന്നിവരാണ് മറ്റ് അഭിഭാഷകർ

 മറ്റ് ചെലവുകൾ

• ടി.എ - 56,55,057 രൂപ

• എംപവേർഡ് കമ്മിറ്റി സന്ദർശനം - 58,34,739

• ഓണറേറിയം - 16,41,500

 അഭിഭാഷകരും ഫീസും

ജി. പ്രകാശ് : 13,30,049, മോഹൻ വി. കട്ടാക്കി : 1,09,05,000, രാജീവ് ധവാൻ : 82,65,000,

അപരാജിത സിംഗ് : 6,05,000, പി. ഗിരി : 27,60,000, രമേഷ് ബാബു : 22,76,854, പി.വി. റാവു : 2,75,000,

ഗായത്രി ഗോസ്വാമി : 4,50,000,ജയദീപ് ഗുപ്ത : 51,70,000.

'മുല്ലപ്പെരിയാ‌ർ വിഷയത്തിൽ സുപ്രീംകോടതിയിൽ 10 പ്രമുഖ അഭിഭാഷകരെയാണ് സംസ്ഥാനം നിയോഗിച്ചത്. 12 വ‌ർഷത്തിനിടെ ഇവരുടെ വാദങ്ങൾ എന്താണെന്ന് പൊതുജനം അറിയേണ്ടതുണ്ട്".

-രാജു വാഴക്കാല,

വിവരാവകാശ പ്രവ‌ർത്തകൻ,

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MULLAPERIYAR EXPENCE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.