കോട്ടയം : കുടുംബശ്രീകൾക്ക് യൗവനം നൽകി, യുവതികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപീകരിക്കുന്ന ഓക്‌സിലറിഗ്രൂപ്പിൽ ജില്ലയിൽ ഇതുവരെ 16104 അംഗങ്ങൾ. ഒരുവാർഡിൽ പരമാവധി 50പേർ വരെയുള്ള 1341സി.ഡി.എസ് ഗ്രൂപ്പുകളാണ് രൂപീകരിക്കുക. ഇപ്പോൾ 1312 ഗ്രൂപ്പുകളായിട്ടുണ്ട്. നഗരസഭ ഉൾപ്പെടെ ചില തദ്ദേശസ്ഥാപനങ്ങളിൽ കൂടുതൽ ഗ്രൂപ്പുകളുണ്ടാവും. 18 - 40 പ്രായമുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പുകളുടെ രൂപീകരണം. 45 ലക്ഷത്തിലേറെ കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗമാണെങ്കിലും 18 നും 40 നും ഇടയിൽ പ്രായമുള്ളവർ 10 ശതമാനം മാത്രമാണുള്ളത്. ഇതിന് പരിഹാരം കാണാൻ ഓക്‌സിലറി ഗ്രൂപ്പുകളിലൂടെ കഴിയും. വാർഡ് അടിസ്ഥാനത്തിൽ പരമാവധി 50 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ഗ്രൂപ്പുകൾ. ഒരു വാർഡിൽ ഒരു ഗ്രൂപ്പ് വീതമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ഓരോ ഗ്രൂപ്പിലും ലീഡറെ കൂടാതെ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നിവയുടെ ചുമതല വഹിക്കുന്ന നാലുപേർ കൂടിയുണ്ടാകും. കുടുംബശ്രീയുടെ ജാഗ്രതാ സമിതി, ജെൻഡർ റിസോഴ്‌സ് സെന്റർ, സ്‌നേഹിത എന്നിവയുമായി യോജിച്ചാണ് ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം. കുടുംബശ്രീയിൽ അംഗത്വമില്ലാത്ത വനിതകൾക്കും ഗ്രൂപ്പിൽ അംഗങ്ങളാകാം.
ഗ്രൂപ്പിന്റെ ലക്ഷ്യങ്ങൾ
തൊഴിൽ സാദ്ധ്യതകൾ പരിചയപ്പെടുത്തുക
നൈപുണ്യവികസനം ലക്ഷ്യമിട്ടുള്ള പരിശീലനം
മാനസികാരാഗ്യം മെച്ചപ്പെടുത്തുക
സംരംഭക സാദ്ധ്യത ഉപയോഗപ്പെടുത്തുക
വിവിധ പദ്ധതികളും
സ്ത്രീധന ഗാർഹിക പീഡനം ഉൾപ്പടെ സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനും പ്രത്യേക പദ്ധതികൾ ഗ്രൂപ്പുകൾ മുഖേന നടപ്പാക്കും. തദ്ദേസ്ഥാപനങ്ങളുടെ പദ്ധതികൾ ആസൂത്രണം ചെയ്യും. ഗ്രാമസഭകളിൽ യുവതികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി നൂതനആശയങ്ങൾ പദ്ധതികളാക്കി മാറ്റും.
കാഞ്ഞിരപ്പള്ളി ബ്ളോക്കിലും ഈരാറ്റുപേട്ട നഗരസഭയിലുമാണ് ഇനി ഗ്രൂപ്പുകൾ പൂർണമാകാനുള്ളത്. ഉരുൾപൊട്ടൽ മൂലമുണ്ടായ കാലതാമസമാണ് സംഭവിച്ചത്
കവിത, പ്രോഗ്രാം മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |