ഏറെ നാളത്തെ മലയാള സിനിമ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ദുൽഖർ സൽമാൻ ചിത്രമായ 'കുറുപ്പ്' തീയേറ്ററുകളിലെത്തിയത്. കൊവിഡ് കാലത്തെ അടച്ചുപൂട്ടലുകൾക്ക് ശേഷം എത്തുന്ന കുറുപ്പിന് വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ നൽകിയത്. സുകുമാര കുറുപ്പിന്റെ ക്രൂരതയ്‌ക്കിരയായ യഥാർത്ഥ ജീവിതത്തിലെ ചാക്കോയെ വെളളിത്തിരയിൽ 'ചാർലി'യായി അവതരിപ്പിച്ചത് ടൊവിനോയായിരുന്നു.
കാമിയോ റോളിലെത്തിയ ടൊവിനോയെ കുറിച്ച് ചിത്രത്തിന്റെ പോസ്‌റ്ററിലോ പ്രമോകളിലോ ഒന്നും ഇതുവരെ പരാമർശിച്ചിരുന്നില്ല. അക്കാര്യങ്ങൾ ടൊവിനോയും പുറത്തറിയിച്ചതേയില്ല. ഇക്കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി ദുൽഖർ സൽമാൻ. മറുപടി നൽകി ടൊവിനോയും. ചാർലിയുടെ റോൾ തനിക്ക് ചെയ്യണമെന്ന് സംവിധായകനോട് ടൊവിനോ ആവശ്യപ്പെട്ടപ്പോൾ തനിക്ക് വലിയ സന്തോഷമാണ് തോന്നിയതെന്ന് ദുൽഖർ പറയുന്നു. ചാർലിയുടെ റോൾ ടൊവിനോ ഭംഗിയായി ചെയ്‌തെന്ന് ദുൽഖർ പറയുന്നു. ടൊവിയുടെ മിന്നൽ ശരിയായ മിന്നൽ പോലെ ഇടിമുഴക്കമുണ്ടാക്കട്ടെയെന്നും ദുൽഖർ ആശംസിക്കുന്നു. ഇതിന് മറുപടിയായി ചാർലി റോൾ ചെയ്‌തത് തനിക്ക് വളരെ തൃപ്‌തികരമായിരുന്നെന്നും ചിത്രത്തിന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും ടൊവിനോ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |