ന്യൂഡൽഹി: വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം കോഴിക്കോട്ട് ഹജ്ജ് എമ്പാർക്കേഷൻ പൊയിന്റ് അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതായി മന്ത്രി വി.അബ്ദുറഹ്മാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര വഖഫ് മന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 ദിവസത്തിനുള്ളിൽ സമിതി കോഴിക്കോട് വിമാനത്താവളം സന്ദർശിക്കും. രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോടോ അല്ലെങ്കിൽ കണ്ണൂരിലോ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് അനുവദിക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയിട്ടുണ്ട്.
കെ.റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ട് പോകും. കേന്ദ്രസർക്കാരും അനുകൂല നിലപാടണ് സ്വീകരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതിക പ്രശ്നങ്ങളൊന്നുമില്ല. കേരളത്തിലെ കുന്നുകളിൽ നിന്ന് മണ്ണോ കല്ലോ എടുക്കുന്നില്ല. നദികളിൽ ആവശ്യത്തിനുള്ള മണ്ണുണ്ട്. കടമെടുക്കുന്നത് വലിയ പാതകമല്ല. അടുത്ത 15 വർഷം കൊണ്ട് പൂർത്തിയാകേണ്ട പദ്ധതികളാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ കിഫ്ബിയിലൂടെ പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |