കൂത്താട്ടുകുളം: പൂജാബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ അടിച്ച ഭാഗ്യവാൻ ആരെന്ന് ഇന്നലെ കണ്ടെത്താനായില്ല. ഒന്നാംസമ്മാനം ലഭിച്ച ആർ.എ 591801 നമ്പർ ടിക്കറ്റ് വിറ്റത് കൂത്താട്ടുകുളത്താണ്. കൂത്താട്ടുകുളം സി ആൻഡ് എസ് ലക്കി സെന്റർ ഉടമ മെർളിൻ ഫ്രാൻസിസിന്റെ ഏജൻസിയിൽ നിന്നുള്ള ടിക്കറ്റ് കിഴകൊമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ റീട്ടെയിൽ ഷോപ്പുടമ മോളപ്പറമ്പിൽ ജോസ് കുര്യനാണ് വിറ്റത്. ആർ.എ 591800 മുതൽ ആർ.എ 591809 വരെയുള്ള ടിക്കറ്റുകൾ വിറ്റത് ഇവിടെയാണ്. തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിൽ നിന്നാണ് സി ആൻഡ് സി ലക്കി സെന്റർ ടിക്കറ്റ് എടുത്തത്. ഇന്നലെ ഗോർക്കിഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഇന്നലെ ബാങ്ക് അവധി ആയതിനാൽ ഭാഗ്യവാൻ ഇന്നേ സ്വയം വെളിപ്പെടുത്താൻ സാദ്ധ്യതയുള്ളൂ എന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |