കുമളി: നിരോധിത ലഹരി ഉത്പന്നമായ എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും എക്സൈസ് പിടികൂടി. എറണാകുളം സ്വദേശി ഷെഫിൻ മാത്യു (32) കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര (20) എന്നിവരെയാണ് 0.06 ഗ്രാം എം.ഡി.എയുമായി പിടിയിലായത്. കുമളിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ഇരുവരും പരുന്തുംപാറയിൽ സന്ദർശിക്കുന്നതിനിടെ സംശയം തോന്നിയ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കൽ നിന്ന് നിരോധിത ലഹരി വസ്തു കണ്ടെത്തിയത്. മുറിയിലും കുറച്ച് അളവിലിരിപ്പുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് കുമളിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ലഹരി കൂടി ചേർത്താണ് 0.06 ഗ്രാം. ഷെഫിൻ എറണാകുളത്ത് വാഹന കച്ചവടം നടത്തുകയാണ്. സാന്ദ്ര നേഴ്സാണന്നാണ് മൊഴി നൽകിയിട്ടുള്ളത്. ഇവർ മുമ്പ് ലഹരി കേസുകളിൽ പ്രതിയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരെയും ഇന്നു കോടതിയിൽ ഹാജരാക്കും. എക്സൈസ് സി.ഐ. കെ. കാർത്തികേയൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ, പ്രിന്റീവ് ഓഫീസർമാരായ സതീഷ്കുമാർ, രാജ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുകുമാർ, സൈനുദീൻകുട്ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു, ശശികല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ സെക്ഷൻ ഓഫീസ് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |