കോട്ടയം : വീട്ടമ്മയായ പാർട്ടി പ്രവർത്തകയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സി പി എം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെതിരെയാണ് തിരുവല്ല പൊലീസിൽ പരാതി ലഭിച്ചത്. നഗ്നചിത്രം പകർത്തി പുറത്തുവിടാതിരിക്കാൻ പണം ചോദിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. പരാതിക്കാരിയായ യുവതിയും ഭർത്താവും സജീവ പാർട്ടി പ്രവർത്തകരാണ്. പത്തനംതിട്ടയിലേക്കുള്ള യാത്രയിൽ കാറിൽ വച്ച് മയക്ക് മരുന്ന് നൽകി തന്റെ നഗ്നചിത്രം പകർത്തി എന്നാണ് വീട്ടമ്മയുടെ പരാതി.
നഗ്നചിത്രം പ്രചരിപ്പിച്ചതിനാണ് ഡിവൈഎഫ്‌ഐ നേതാവടക്കമുള്ള പ്രവർത്തകർക്കെതിരെ പരാതി നൽകിയത്. ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപയാണ് ഇവർ ചോദിച്ചത്. പ്രതിപ്പട്ടികയിൽ അഭിഭാഷകനും ഉണ്ട്.
ഇതിന് മുൻപും സജിമോൻ പീഡനക്കേസിൽ പ്രതിയായിട്ടുണ്ട്. വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |