ബംഗളൂരു: മീ ടൂ ലൈംഗികാരോപണക്കേസിൽ മൂന്നു വർഷത്തെ അന്വേഷണത്തിനൊടുവിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ നടൻ അർജുൻ സർജയ്ക്ക് പൊലീസ് ക്ലീൻചിറ്റ് നൽകി. തെന്നിന്ത്യൻ സിനിമകളിൽ സജീവമായ മലയാളി നടി ശ്രുതി ഹരിഹരനാണ് 2018 ഒക്ടോബറിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അർജുൻ സർജയ്ക്കെതിരേ മീ ടൂ ആരോപണം ഉന്നയിച്ചത്.
‘വിസ്മയ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റിഹേഴ്‌സൽ സമയത്ത് അർജുൻ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.സിനിമയിൽ അർജുന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു അവർ അഭിനയിച്ചത്.
കബൺപാർക്ക് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. തെളിവുകളുടെ അഭാവത്തിൽ അർജുൻ സർജയെ കുറ്റവിമുക്തനാക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഫസ്റ്റ് അഡിഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് (എ.സി.എം.എം.) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി പൊലീസ് അറിയിച്ചു. അർജുനെതിരേ ആരോപണമുയർന്നതിന് പിന്നാലെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെ.എഫ്.സി.സി.) ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |