കൊച്ചി: വെറ്ററിനറി, ഡെന്റൽ കോഴ്‌സ് പ്രവേശനത്തിൽ മുന്നാക്ക സംവരണം നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതിയിൽ ഹർജി. സർക്കാരിന്റെയും എതിർകക്ഷികളുടെയും വിശദീകരണം ഹൈക്കോടതി തേടി. കേരള എൻജിനിയറിംഗ്, ആർക്കിടെക്ചർ, മെഡിക്കലിന് (കീം) കീഴിലെ പ്രൊഫഷണൽ ബിരുദ കോഴ്‌സുകളുടെ പ്രോസ്‌പെക്ടസിൽ പൊതു വിവരങ്ങൾക്കൊപ്പം സംവരണ സീറ്റുകളുടെ എണ്ണവും രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂനപക്ഷ സ്ഥാപനങ്ങളിലൊഴികെ എല്ലായിടത്തും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സംവരണം നടപ്പാക്കാനുള്ള ഉത്തരവും അധിക സീറ്റുകൾ ആവശ്യമെങ്കിൽ ബന്ധപ്പെട്ട കേന്ദ്രകൗൺസിൽ അനുമതി നൽകണമെന്ന നിർദ്ദേശവുമുണ്ട്.
സർക്കാർ കീം ഫലം പ്രഖ്യാപിച്ചപ്പോൾ വെറ്ററിനറി, ഡെന്റൽ കോഴ്‌സുകൾക്ക് സാമ്പത്തിക പിന്നാക്ക സംവരണം നിഷേധിച്ചു. സാമൂഹികക്ഷേമ വകുപ്പിന്റെ നിർദ്ദേശപ്രകാരം എല്ലാ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പ്രാവർത്തികമാക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. സംവരണം നടപ്പാക്കാൻ ആവശ്യമായ സീറ്റുകൾ വർദ്ധിപ്പിക്കാൻ വെറ്ററിനറി, ഡെന്റൽ കൗൺസിലുകൾക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |