ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും മരണത്തിനിടയാക്കിയ റഷ്യന്‍ നിര്‍മിത എം.ഐ-17 വി-5 ഹെലിക്കോപ്ടറാണ് നീലഗിരിയില്‍ തകര്‍ന്നു വീണത്. റഷ്യന്‍ ആയുധ വിതരണ്ക്കാരായ റോസോബോറോനെക്സ്പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യ ഇത് സ്വന്തമാക്കിയത്. റഷ്യൻ നിർമ്മിത എംഐ17വി5 ഹെലികോപ്ടറുകൾക്ക് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ 13,000 കിലോഗ്രാം ഭാരം വഹിച്ച് പറക്കാനാവും. ഹെലികോപ്ടറിന്റെ ഈ പ്രകടനവും, കരുത്തിലും വിശ്വസിച്ചാണ് ഇന്ത്യ എൺപത് എംഐ17 ഹെലികോപ്ടറുകൾ റഷ്യയിൽ നിന്നും വാങ്ങിയത്. 2018ലാണ് ഹെലികോപ്ടറിന്റെ അവസാന ബാച്ച് ഇന്ത്യയിൽ എത്തിച്ചത്.
തന്ത്രപ്രധാന നീക്കങ്ങള്‍ക്കും എയര്‍ ഡ്രോപുകള്‍ക്കും ഉപയോഗിക്കുന്ന ഈ ഹെലിക്കോപ്ടര്‍ മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അപകടത്തില്‍പ്പെടുന്നത്. 2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമില്‍ ഇതേ വിഭാഗത്തിലുള്ള ഹെലികോപ്റ്റര്‍ തകർന്നുവീണിരുന്നു. ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ അതേ ദിവസമാണ് ബദ്ഗാമില്‍ അപകടമുണ്ടായത്. ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27-നാണ് എം.ഐ.-17 വി-5 ഹെലികോപ്റ്റര്‍ ശ്രീനഗറിലെ ബുദ്ഗാമില്‍ തകര്‍ന്നുവീണത്. ശ്രീനഗറില്‍ നിന്ന് പറന്നുയര്‍ന്ന് പത്ത് മിനിട്ടുകള്‍ക്കകമാണ് എം.ഐ.-17 വി-5 ഹെലികോപ്റ്റര്‍ ബദ്ഗാമില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ ആറു വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു
നടക്കുമ്പോഴാണ് വ്യോമസേനയുടെ മിസൈലാക്രമണത്തില്‍ കോപ്റ്റര്‍ തകര്‍ന്നത്. ശ്രീനഗര്‍ വ്യോമതാവളത്തില്‍നിന്നു പറന്നുയര്‍ന്ന കോപ്റ്ററിനുനേര്‍ക്ക് പാകിസ്ഥാന്റെതെന്ന് കരുതി മിസൈല്‍ തൊടുക്കുകയായിരുന്നു. ഹെലികോപ്റ്ററിന്റെ സാങ്കേതികത്തകരാറാണെന്നാണ് ആദ്യം സംശയിച്ചതെങ്കിലും വ്യോമസേനയുടെ പക്കലുള്ള ഇസ്രയേല്‍ നിര്‍മിത സ്‌പൈഡര്‍ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നതെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ വ്യോമസേന നടപടിയെടുത്തിരുന്നു.
നീലഗിരിയിലെ ദുരന്തത്തിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കൂനൂരിനടുത്ത കാട്ടേരിയിലെ എസ്റ്റേറ്റിലാണ് ഇന്ന് എം.ഐ.-17 വി-5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ലാന്‍ഡിംഗിന് 10 കിലോമീറ്റര്‍ മാത്രം അകലെവെച്ചാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്നയുടന്‍ ഹെലികോപ്റ്റര്‍ കത്തിയമര്‍ന്നു. അപകടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വ്യോമസേന പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |