ചെന്നൈ: തമിഴ് സിനിമാ സംവിധായകൻ ത്യാഗരാജനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. വടപളനി എ.വി.എം സ്റ്രുഡിയോയ്ക്ക് എതിർവശത്താണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
എ.വി.എം. പ്രൊഡക്ഷൻസിന്റെ 150-ാമത്തെ സിനിമയായ മാനഗര കാവൽ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിജയകാന്ത് നായകനായ ഈ സിനിമ സൂപ്പർ ഹിറ്റായിരുന്നു. വിരുദുനഗർ ജില്ലയിലെ അരുപ്പുക്കോട്ട സ്വദേശിയായ ത്യാഗരാജൻ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്. പൊണ്ണുപാക്ക പോറേൻ, വെട്രി മേൽ വെട്രി തുടങ്ങിയവയാണ് മറ്റ് പ്രധാനചിത്രങ്ങൾ.
കുടുംബവുമായി പിരിഞ്ഞ്, കഴിഞ്ഞ 15 വർഷമായി ഒറ്റയ്ക്ക് താമസിച്ചിരുന്ന അദ്ദേഹം അവസാനകാലത്ത് തീർത്തും ദാരിദ്ര്യത്തിലായിരുന്നു. സർക്കാരിന്റെ ന്യായവില ഭക്ഷണശാലയായ അമ്മാ ഉണവകത്തിൽനിന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും പറയപ്പെടുന്നു. മരണത്തിൽ തമിഴ് സംവിധായകരുടെ സംഘടന അനുശോചിച്ചു.
e.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |