കൊച്ചി: പീഡനത്തിനിരയായ 17കാരിയുടെ സ്‌കൂൾ മാറ്റം അനുവദിച്ച് ഉത്തരവിറക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹയർ സെക്കൻഡറി പ്രവേശനം നിഷേധിച്ചെന്ന് കുട്ടിയുടെ അമ്മ ഹർജി നൽകിയിരുന്നു. പ്രത്യേക പരിഗണനയോടെ അധികസീറ്റിൽ പ്രവേശനം നൽകിയെന്ന് ഗവ. പ്ലീഡർ അറിയിച്ചു.
ചിൽഡ്രൻസ് ഹോമിൽ താമസിക്കവെ പെൺകുട്ടിയെ ഒരാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന കുട്ടിയ്ക്ക് സ്കൂളിൽ നിന്ന് ടി.സി നൽകിയതോടെ മറ്റൊരിടത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടർപഠനത്തിനായി ശ്രമിച്ചെങ്കിലും സീറ്റ് അനുവദിക്കാൻ വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടർ തയ്യാറായില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |