പാലക്കാട്: സർവകലാശാലകളെ ഇടത് സർക്കാർ പാർട്ടി ഓഫീസുകളാക്കുകയാണെന്ന് എ.ബി.വി.പി സംസ്ഥാന സമ്മേളനം കുറ്റപ്പെടുത്തി. സർക്കാർ നയം തിരുത്തി സർവകലാശാലകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.എം. രവി ശങ്കർ ആവശ്യപ്പെട്ടു. ബി.ആർ. അരുൺ അദ്ധ്യക്ഷത വഹിച്ചു. തോൽപാവക്കൂത്ത് കലാകാരൻ രാമൻചന്ദ്ര പുലവരെ ചടങ്ങിൽ ആദരിച്ചു.
എ.ബി.വി.പി സംസ്ഥാന അദ്ധ്യക്ഷനായി ഡോ. ബി.ആർ. അരുൺ കടപ്പാളിനെയും (തിരുവനന്തപുരം), സെക്രട്ടറിയായി എൻ.സി.ടി ശ്രീഹരിയെയും (തൃശൂർ) തിരഞ്ഞെടുത്തു. എസ്. ശ്രീജിത്ത് (ട്രഷറർ), വി.യു. ശ്രീകാന്ത് (വൈസ്.പ്രസി), എം. മനോജ്, ഗോകുൽ പ്രസാദ്, ആതിര വിജയകുമാർ, എസ്. അരവിന്ദ്, എൻ.വി. അരുൺ, യദുകൃഷ്ണൻ (ജോ.സെക്രട്ടറിമാർ), കെ.എം. രവിശങ്കർ (ഓർഗനൈസിംഗ് സെക്രട്ടറി), ടി. പ്രവീൺ (ഓഫീസ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |