ന്യൂഡൽഹി: മീററ്റിൽ നിന്ന് കുംഭമേളയുടെ വേദിയും തീർത്ഥാടന കേന്ദ്രവുമായ പ്രയാഗ് രാജ് ( അലഹബാദ്) വരെ ഉത്തർപ്രദേശിലെ 12 ജില്ലകളിലൂടെ കടന്നുപോകുന്ന ആറുവരി എക്‌സ്‌പ്രസ് വേയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഷാജഹാൻപൂരിൽ തറക്കല്ലിട്ടു. സൈനിക വിമാനങ്ങൾക്ക് അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള റൺവേയും ഗംഗാ എക്‌സ്‌പ്രസ് വേയിലുണ്ട്.
ഉത്തർപ്രദേശിലെ ഏറ്റവും നീളമുള്ള പാതയാണിത്. മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിക്കുന്ന പാത പ്രയാഗ് രാജിലെ ജുദാപൂർ ദണ്ഡു ഗ്രാമത്തിന് സമീപം വരെ നീളും.
മീററ്റ്, ഹാപൂർ, ബുലന്ദ്ഷഹർ, അംരോഹ, സംഭാൽ, ബുദൗൺ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്‌രാജ് എന്നീ ജില്ലകളിലൂടെ കടന്നുപോകും.
ചെലവ് 36,200 കോടി രൂപ
2024 ൽ പൂർത്തിയാക്കും.
ഭാവിയിൽ എട്ടു വരി പാതയാക്കാം
ഇരുവശത്തും 3.75 മീറ്റർ വീതിയിൽ സർവീസ് റോഡ്
3.5 കിലോമീറ്റർ എയർ സ്ട്രിപ്പ്
14 വലിയ പാലങ്ങൾ, 126 ചെറു പാലങ്ങൾ
381 അടിപ്പാതകൾ ,9 ശൗചാലയങ്ങൾ, 7 റെയിൽവേ മേൽപ്പാലങ്ങൾ
എക്സ്‌പ്രസ് വേയ്ക്കൊപ്പം ഒരു വ്യാവസായിക ഇടനാഴിയും
മീററ്റ് - ഡൽഹി എക്സ്‌പ്രസ് വേ വഴി ഡൽഹിയിൽ എത്താം
പ്രയാഗ്‌രാജ് - ഡൽഹി സമയം ഏഴ് മണിക്കൂറായി കുറയും. നിലവിൽ 8.30 മണിക്കൂർ
വ്യവസായം, വ്യാപാരം, കൃഷി, വിനോദസഞ്ചാര മേഖലകൾക്ക് ഉത്തേജനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |