തിരുവനന്തപുരം: രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്‌ച. മേയർ ആര്യാ രാജേന്ദ്രേന്റെ കാറാണ് മുന്നറിയിപ്പില്ലാതെ വാഹനവ്യൂഹത്തിലേക്ക് കയറ്റിയത്. വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്‌ക്കിടെ ഇന്നലെയായിരുന്നു സംഭവം.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മുതൽ ജനറൽ ആശുപത്രി വരെയുള്ള ഭാഗത്താണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത്. ജനറൽ ആശുപത്രിയിലേക്ക് എത്തിയപ്പോൾ എട്ടാമത്തെ വാഹനത്തിനിടയിലേക്ക് മേയറുടെ കാർ കയറ്റുകയായിരുന്നു. അതോടെ പുറകിലുണ്ടായിരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നു.
ആകെ 14 വാഹനങ്ങളാണ് രാഷ്ട്രപതിയ്‌ക്ക് അകമ്പടി പോകുന്നത്. തല നാരിഴയ്ക്കാണ് അപകടം ഒഴിഞ്ഞതെന്ന് പൊലീസും കേന്ദ്ര ഇന്റലിജൻസ് വിഭാഗവും പറയുന്നു. മേയറുടെ വാഹനം ഇടയ്‌ക്ക് കയറ്റിയതോടെ അതിന് പുറകിലായി ഫയർഫോഴ്സും ആംബുലൻസുമുൾപ്പെടെയുള്ള മറ്റു വാഹനങ്ങൾ.
രണ്ടാമത്തെ വാഹനത്തിലാണ് രാഷ്ട്രപതി സഞ്ചരിച്ചത്. കേന്ദ്രത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനുള്ളിലേക്ക് എത്ര വലിയ വിഐപി ആയാലും മറ്റൊരു വാഹനം കയറാനുള്ള അനുവാദമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |