ചെന്നൈ: തമിഴ്‌നാട്ടിൽ പുതുക്കോട്ട നാർത്താമലൈയിൽ സി.ഐ.എസ്.എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ അബദ്ധത്തിൽ പതിനൊന്നുകാരന് വെടിയേറ്റു. തലയ്ക്ക് വെടിയേറ്റ് തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണ്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഷൂട്ടിംഗ് പരിശീലനം നടക്കുന്ന സ്ഥലത്തിന് സമീപമാണ് കുട്ടി താമസിക്കുന്നത്. ലക്ഷ്യം തെറ്റിയെത്തിയ ബുള്ളറ്റ് ആദ്യം വീടിന്റെ ചുമരിൽ കൊണ്ടു. തൊട്ടുപിന്നാലെ വീടിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടിയ്ക്ക് വെടിയേൽക്കുകയായിരുന്നു. സംഭവത്തിൽ സി.ഐ.എസ്.എഫ് പരിശീലന ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. സി.ഐ.എസ്.എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |