കൊച്ചി: ബി.എ തോറ്റവർക്ക് എം.എയ്ക്ക് പ്രവേശനം നൽകിയ സംഭവത്തിൽ അദ്ധ്യാപകർക്കും ജീവനക്കാർക്കുമെതിരെ നടപടിക്കൊരുങ്ങി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല. ജനുവരി 15ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.സർവകലാശാല നടത്തിയ അന്വേഷണത്തെത്തുടർന്ന് എട്ട് വിദ്യാർത്ഥികളെ കഴിഞ്ഞദിവസം വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജ് പുറത്താക്കിയിരുന്നു. മറ്റ് വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്. നൽകാത്തവരെ തുടരാൻ അനുവദിക്കില്ല.
പ്രവേശനം വിവാദമായതോടെ 22 വിദ്യാർത്ഥികൾ ടി.സി വാങ്ങി. പഠനം തുടർന്ന 8 പേരെയാണ് വി.സി പുറത്താക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |