SignIn
Kerala Kaumudi Online
Thursday, 19 September 2024 4.19 PM IST

തെളിയുന്നത് ദൈന്യതയുടെ രൂപങ്ങൾ അതിജീവനം തേടി വെങ്കല പൈതൃകഗ്രാമം

Increase Font Size Decrease Font Size Print Page
karunakaran

കണ്ണൂർ: വിഗ്രഹങ്ങൾ,​ തെയ്യങ്ങളുടെ ആഭരണങ്ങൾ, ​ദശാവതാരം തൊട്ട് ലക്ഷ്മി വിളക്കുകൾ തുടങ്ങി വിവിധ വിളക്കുകൾ, കുഞ്ഞിമംഗലത്തിന്റെ മൂശയിൽ വാർന്ന് രൂപപ്പെടുന്നത് മോഹിപ്പിക്കുന്ന വെങ്കലവിസ്മയങ്ങൾ. സംസ്ഥാനത്തെ ഏക പൈതൃക വെങ്കലഗ്രാമം അത്ഭുതങ്ങളുടെ കൂടാരമാണ് അന്നുമിന്നും. എന്നാൽ, കൊവിഡ് തീർത്ത പ്രതിസന്ധിയിൽ അതിജീവനം തേടുകയാണ് ഈ കൊച്ചുഗ്രാമം.

ചെളിയുടെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും ലഭ്യതക്കുറവിൽ തുടങ്ങുന്നു പാരമ്പര്യരീതികളിൽ നിന്ന് ആധുനികനിമ്മാണരീതിയുടെ പാത തേടാൻ കഴിയാത്ത ഈ നാടിന്റെ ദുരിതം. വയലിൽ നിന്ന് കിളച്ചെടുക്കുന്ന പശിമയുള്ള ചെളിയാണ് വെങ്കല രൂപങ്ങളുണ്ടാക്കാൻ വേണ്ടത്. ചെളിക്കായി മിക്കപ്പോഴും മറ്റ് ജില്ലയിലേക്ക് വാഹനവുമായി പോകണം. ഒരു ചെറിയ ഓട്ടുരുളിയുണ്ടാക്കാൻ വേണം 50 കിലോ ചെളി. വയലിൽ നിന്ന് ചെളിയെടുക്കാൻ ഇപ്പോൾ അനുവാദമില്ല. വിറക് കിട്ടാത്തതാണ് മറ്റൊരു പ്രശ്നം. മെഷീനുകൾ ജോലി കുറച്ച് എളുപ്പമാക്കിയിട്ടുണ്ടെന്നത് ആശ്വാസമാണെന്ന് 50 വ‌ർഷമായി ഈ രംഗത്തുള്ള കുതിരുമ്മലിലെ തെക്കേവീട്ടിൽ കരുണാകരൻ പറഞ്ഞു. ഏഴുവർഷം മുമ്പാണ് കുഞ്ഞിമംഗലത്തെ വെങ്കല പൈതൃകഗ്രാമമായി പ്രഖ്യാപിച്ചത്. വിദേശത്തുൾപ്പെടെ പേരുകേട്ടതാണ് കുഞ്ഞിമംഗലത്തെ വെങ്കലമഹിമ.

ബെൽ മെറ്റൽ ക്ലസ്റ്റ‌ർ ട്രസ്റ്റിന് വേണം സർക്കാർ പിന്തുണ

ശില്പികളെ സഹായിക്കുന്നതിനായി സംസ്ഥാന കരകൗശല വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ 'ബെൽ മെറ്റൽ ക്സസ്റ്റർ" എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. നിശ്ചിത ചാർജ് നൽകി മെഷീനുകൾ ഉപയോഗിക്കാനുള്ള സംവിധാനമായിരുന്നു ട്രസ്റ്റ് ആദ്യം ലക്ഷ്യമിട്ടത്. രണ്ട് വർഷം മുൻപ് മണ്ണ് അരയ്ക്കുന്നതിനും പോളിഷ് ചെയ്യുന്നതിനുമടക്കം പത്ത് മെഷീനുകൾ എത്തിക്കുകയും ചെയ്തു. ശില്പനിർമ്മാണം ഉപജീവനമാക്കിയ 25 കുടുംബങ്ങൾക്ക് ഇത്രയും മെഷീനുകൾ പര്യാപ്തമല്ല. ഇതിന് ശേഷം പുതിയ മെഷീനുകളൊന്നും അനുവദിച്ചിട്ടുമില്ല.

പൈതൃക ഗ്രാമത്തിന് സർക്കാർ പ്രഖ്യാപിച്ച കാൽക്കോടിയുടെ സഹായം ആവശ്യത്തിന് വിനിയോഗിക്കുന്നില്ലെന്ന പരാതിയും ഇവർക്കുണ്ട്. രണ്ട് വർഷം മുൻപ് രൂപീകരിച്ച ട്രസ്റ്റ് ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

പുതിയ ഡിസൈനുകൾക്കും വർക്കുകൾക്കുമായി ട്രെയിനിംഗുകളിലൂടെയും പ്രോഗ്രാമുകളിലൂടെയും ശില്പികളെ പരിശീലിപ്പിക്കണം. സ്ത്രീകൾ ഉൾപ്പെടെ ഇൗ മേഖലയിലേക്ക് കടന്നുവരുന്നവരെ പിടിച്ചുനിറുത്താൻ ലാഭം അനിവാര്യമാണ്. ആവശ്യത്തിന് മെഷീനുകളെത്തിച്ച് പ്രവർത്തനം മെച്ചപ്പെടുത്തിയാൽ പിടിച്ചു നിൽക്കാൻ സാധിക്കും-

പി. വത്സൻ, ബെൽ മെറ്റൽ ക്ലസ്റ്റ‌ർ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ

മറ്റാവശ്യങ്ങൾ

 ജില്ലാതലത്തിലും സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലും ഉത്പന്ന വിപണന കേന്ദ്രമൊരുക്കണം

 കുഞ്ഞിമംഗലത്ത് വെങ്കല പൈതൃക മ്യൂസിയമൊരുക്കണം

 ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിന് സർക്കാർ ഗ്രാന്റ് നൽകണം

 അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തണം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SPECIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.