ന്യൂഡൽഹി : അതിർത്തി കടന്നും ഭീകരരെ അവരുടെ താവളത്തിൽ പോയി തകർക്കുക എന്ന പ്രതിരോധ തന്ത്രം ഇന്ത്യ സ്വീകരിച്ചത് അടുത്തിടെയാണ്. രാജ്യത്ത് ഭീകരാക്രമണം നടത്തിയ ശേഷം അയൽ രാജ്യങ്ങളിൽ അഭയം തേടുന്ന ഭീകരർക്കെതിരെയാണ് ഇത്തരം നടപടികളുണ്ടാവുക. കഴിഞ്ഞ ദിവസം പുലർച്ചെ ഇന്ത്യൻ പാരാ സ്‌പെഷ്യൽ ഫോഴ്സിന്റെ (എസ്എഫ്) ഒരു സംഘം കമാൻഡോകൾ മ്യാൻമാറിലെ സെനം ഗ്രാമത്തിൽ പ്രവേശിച്ച് ഭീകരരെ വധിച്ചു എന്നാണ് ലഭിക്കുന്ന വിവരം. നിരോധിത പീപ്പിൾസ് ലിബറേഷൻ ആർമിയുടെ രണ്ട് കേഡർമാരെ വധിച്ചതായും വിവരമുണ്ട്. ഭീകരർ പരിശീലനത്തിൽ ഏർപ്പെട്ട ഇടത്താണ് സൈന്യം ആക്രമണം നടത്തിയത്. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും സൈന്യമോ പ്രതിരോധ മന്ത്രാലയമോ ഇതുവരെയയും പുറത്ത് വിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |